2014 നവംബർ 22, ശനിയാഴ്‌ച

 ::മിസ്സായ ഗാന്ധിത്തല::


-എപ്പിടപ്പി അന്ന് രാത്രി ഞാൻ തറവാട്ടിലാണ്‌ കിടന്നത്‌. രാത്രി മൂന്ന് മണിയായപ്പൊ ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്‌ തുറന്ന് നോക്കിയപ്പോൾ വാപ്പച്ചി.... പാതിരാത്രി വെല്യൊരു വടിയും പിടിച്ച്‌ നിക്കാ... ഒരു സന്തോഷ വാർത്ത പറയാൻ... എന്റെ പെഴ്സ്‌ കള്ളൻ കൊണ്ടുപോയി...!!!!
കള്ളന്‌ പറ്റിപ്പോയി... രാത്രി ഈ ചെങ്ങായി വീടിന്റെ ജനലിലൂടെ കയ്യിട്ട്‌ തപ്പിയപ്പോ കയ്യിൽ തടഞ്ഞത്‌ എന്റെ പെഴ്സ്‌....... ശബ്ദം കേട്ട്‌ ഉറക്കത്തിലും ഉണർന്നിരിക്കുന്ന മഹാനായ എന്റെ വാപ്പ സംഭവം കണ്ടു... വേഗം പോയി ആ അളിയനെ (കള്ളനെ) പിടിക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയ വാപ്പ കണ്ടത്‌ തോർത്തുമുടുത്ത്‌ എസ്കേപ്പാകുന്ന മിസ്റ്റർ കള്ളനെയാണ്‌..... കൊച്ചാപ്പയും വാപ്പച്ചിയും ഒരിക്കായും കൂടി കുറേ തപ്പിയിട്ടും ആശാൻ എസ്കേപ്പായിരുന്നു... ഇതെല്ലാം കേട്ട്‌ തറവാടിന്റെ വാതിൽപ്പടിയിൽ നിന്ന ഞാൻ അവിടത്തന്നെ കുത്തിയിരുന്ന് ചിരിച്ചു. ബികോസ്‌ ഈ ചെങ്ങായി വന്നത്‌ എന്റെ വീട്ടിലായിരുന്നു. അടിച്ചോണ്ട്‌ പോയത്‌ എന്റെ പെഴ്സായിരുന്നു...!!! ആഹ്‌ എന്തെങ്കിലും ആകട്ടെ എന്ന് കരുതി കാര്യമറിഞ്ഞ്‌ വീട്ടിലെത്തിയ ഞാൻ നോക്കുമ്പോളതാ എന്റെ പാവം പെഴ്സ്‌ നിലത്ത്‌ കിടക്കുന്നു... ആവേശവും ആകാംക്ഷയും ഒരുമിച്ച്‌ വന്ന ഞാൻ പെഴ്സെടുത്ത്‌ തുറന്ന് നോക്കി... പണി പാളി......!!!
.
.
.
.
.
.
.
.
.
പത്ത്‌ രൂപ കാണാനില്ല.... പോട്ടെ.... സൈഡിലെ കള്ളിയിൽ കിടന്ന ചില്ലറ കാണാനില്ല.... അതും പോട്ടെ സൈഡിലെ കള്ളി തുറന്നപ്പോ അതാ ഇരിക്കുന്നു 'നൂറിന്റെ ഗാന്തിത്തല'....... ഞാൻ കുത്തിയിരുന്ന് ചിരിച്ചു.......
"പാവം കള്ളൻ ശശിയായി...."
അയാള്‌ തിടുക്കത്തിൽ എടുത്തപ്പോ മിസ്സായതായിരിക്കും എന്നോർത്ത്‌ സമാധാനിച്ചുകൊണ്ട്‌ ഓർമ്മ പുതുക്കി സ്വന്തം എപ്പി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ